സി.എൻ. ബാലകൃഷ്ണൻ
2011 മുതൽ 2016 വരെ രണ്ടാം ഉമ്മൻചാണ്ടി മന്ത്രിസഭയിലെ സംസ്ഥാന സഹകരണ വകുപ്പ് മന്ത്രിയായിരുന്ന തൃശൂർ ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് (ഐ) നേതാവായിരുന്നു സി.എൻ. ബാലകൃഷ്ണൻ.(1934-2018) 2011-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ 77-മത്തെ വയസിൽ ആദ്യമായി വടക്കാഞ്ചേരിയിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2018 ഡിസംബർ 10ന് അന്തരിച്ചു.[1][2] ജീവിതരേഖപതിമൂന്നാമത് കേരള നിയമസഭയിലെ സഹകരണ വകുപ്പ് മന്ത്രിയും സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ്(ഐ) നേതാക്കളിലൊരാളുമായിരുന്നു സി.എൻ. ബാലകൃഷ്ണൻ (18 നവംബർ 1934 - 10 ഡിസംബർ 2018). തൃശൂർ ജില്ലയിലെ പുഴയ്‌ക്കൽ ചെമ്മങ്ങാട്ട് വളപ്പിൽ നാരായണന്റെയും പാറു അമ്മയുടെയും ആറാമത്തെ മകനായി 1936 നവംബർ 18-ന് ജനനം. പത്താം തരമാണ് വിദ്യാഭ്യാസ യോഗ്യത. പുഴയ്‌ക്കൽ ഗ്രാമീണവായനശാലയുടെ ലൈബ്രേറിയനായി പൊതുരംഗത്തെത്തി.വിനോബാ ഭാവേയുടെ ഭൂദാൻ യജ്‌ഞത്തിലൂടെ പൊതുപ്രവർത്തനരംഗത്ത് സജീവമായ അദ്ദേഹം ഭൂദാൻ യജ്‌ഞത്തിന്റെ ഭാഗമായി സംസ്‌ഥാനത്ത് 45 ദിവസം നടന്ന പദയാത്രയിൽ പങ്കെടുത്തിട്ടുണ്ട്.[3] കരുണാകരൻ സപ്തതി സ്മാരക മന്ദിരം എന്ന തൃശൂർ ഡി.സി.സി ഓഫീസ്, ജില്ലാ സഹകരണ ബാങ്കിന്റെ ജവഹർലാൽ കൺവെൻഷൻ സെന്റർ, കെ.പി.സി.സി. ആസ്ഥാന മന്ദിരം തുടങ്ങിയവയുടെ നിർമ്മാണത്തിന് നേതൃത്വം നലകിയത് 'സി.എൻ' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സി.എൻ. ബാലകൃഷ്ണനാണ്.[4] ഖാദി – ഗ്രാമ വ്യവസായ അസോസിയേഷൻ പ്രസിഡൻ്റ്, സംസ്ഥാന ഖാദി ഫെഡറേഷൻ അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചു. ഗ്രന്ഥശാല പ്രസ്ഥാനത്തിന് എഴുപതുകളിൽ തുടക്കമിട്ടു. മിൽമ വരും മുമ്പേ തൃശൂരിൽ ക്ഷീരസഹകരണ സംഘം രൂപീകരിച്ച് പാക്കറ്റിൽ പാൽ വിതരണം നടത്താൻ കാൽ നൂറ്റാണ്ട് ബാലകൃഷ്ണന് സാധിച്ചു. ജില്ലാ ബാങ്ക് പ്രസിഡണ്ട് ആയിരിക്കെയാണ് കൺവെൻഷൻ സെന്റർ നിർമ്മിച്ചത്. കെ. കരുണാകരന്റെ ഉറ്റ അനുയായി ആയിരുന്നെങ്കിലും 2005-ൽ പാർട്ടി പിളർന്നപ്പോൾ അദ്ദേഹത്തോടൊപ്പം പോകാൻ സി.എൻ. ബാലകൃഷ്ണൻ തയ്യാറായില്ല. തൃശൂർ ഡി.സി.സി. ട്രഷറർ, വൈസ് പ്രസിഡൻ്റ്, പ്രസിഡൻ്റ്, കെ.പി.സി.സി. ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചു. പത്താം ക്ലാസ് പാസ്സായതിനു ശേഷം പൊതുരംഗത്തിറങ്ങിയ സി.എൻ. തന്റേടത്തോടെ ഓരോ മേഖലയും കീഴടക്കിയത് അസാമാന്യമായ മനസാന്നിദ്ധ്യത്തോടെയായിരുന്നു.[5] 2011-ലെ തിരഞ്ഞെടുപ്പിലാണ് സി.എൻ. ബാലകൃഷ്ണൻ ആദ്യമായി സംസ്ഥാന നിയമസഭയിലേക്ക് മത്സരിച്ചത്. വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്ന് മത്സരിച്ച അദ്ദേഹം സി.പി.എമ്മിലെ എൻ.ആർ. ബാലനെതിരെ 6685 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.[6] വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2018 ഡിസംബർ 10ന് അന്തരിച്ചു.[7] തിരഞ്ഞെടുപ്പുകൾ
സ്വകാര്യ ജീവിതംപുറനാട്ടുകര ശ്രീരാമകൃഷ്ണഗുരുകുല വിദ്യാമന്ദിരം എൽ.പി. സ്കൂൾ അദ്ധ്യാപികയായിരുന്ന തങ്കമണിയാണ് ഭാര്യ. മിനി, ഗീത എന്നിവർ മക്കളാണ്. അവലംബം
C. N. Balakrishnan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |