എഴുത്തച്ഛൻ സമുദായത്തിന്റെ ഉത്പത്തിയെ പറ്റി രണ്ടു വിശ്വാസങ്ങളാണ് പ്രധാനമായും നിലനിൽക്കുന്നത്.
1. ബുദ്ധമതം പ്രചരിപ്പിച്ചതിനാൽ മധ്യകാല ചോള - പാണ്ഡ്യ ദേശത്തെ കടു ഗ്രാമത്തിൽ നിന്ന് ബഹിഷ്‌കൃതരായ പട്ടർ(ഭട്ടർ)ബ്രാഹ്മണരായിരുന്നു. സാമൂതിരി കോവിലകത്തുനിന്ന്(അമ്പാടി കോവിലകം) മൂപ്പുവന്ന തമ്പുരാട്ടി എഴുത്തച്ഛൻ എന്ന സ്ഥാനം കൽപ്പിച്ചു നൽകി.[9][10][11][12]
പതിനഞ്ചാം നൂറ്റാണ്ടോടുകൂടിയാണ് കടുപട്ടന്മാർ കേരളത്തിലെത്തിയത് എന്ന് വിശ്വസിക്കപ്പെടുന്നു(സി. ഇ 1447 നോട് അടുത്ത്).[25][26][10]ഐതിഹ്യ മാലയിൽകാക്കശ്ശേരി ഭട്ടതിരി യുടെ ശിഷ്യനും, പാരമ്പര്യമായി അധ്യാപനം തൊഴിലാക്കിയ കുടുംബത്തിലെ അംഗവുമായിരുന്ന കടുപട്ടൻ വിഭാഗത്തിൽപ്പെട്ട മന്ത്രവാദിയെ(ചെമ്പ്ര മാക്കു എഴുത്തച്ഛൻ) പറ്റി പരാമർശിക്കുന്നുണ്ടെങ്കിലും ജീവിത കാലഘട്ടം വ്യക്തമല്ല.[27][ഖ]എഴുത്തച്ഛൻ എന്ന ജാതി നാമത്തിന്റെ ആദ്യപരാമർശം ലഭ്യമാകുന്ന സർക്കാർ രേഖകളിൽ ഒന്ന് 17 ഫെബ്രുവരി 1881 ലെ ബ്രിട്ടീഷ് ഇന്ത്യസെൻസസ് ആണ്.[1]
പാലക്കാട് ചുരം വഴി ആണ് കടുപട്ടന്മാർ കേരളത്തിലേക്ക് പ്രവേശിച്ചത്. പല സംഘങ്ങളായാണ് ഈ കുടിയേറ്റം ഉണ്ടായത്. ആദ്യത്തെ സംഘമായ എട്ടുകുടുംബങ്ങൾ(എട്ടുവീട്ടുകാർ) മലപ്പുറം ജില്ലയിലെതിരുനാവായക്കടുത്ത് താമസമാക്കി, ഈ എട്ടുവീട്ടുകാരുടെ വീട്ടുപേരുകളിൽ ചിലത് തെക്കെപ്പാട്ട്, വടക്കെപ്പാട്ട്, കിഴക്കെപ്പാട്ട്, പടിഞ്ഞാറെപ്പാട്ട്, മേലേപ്പാട്ട്, കീഴേപ്പാട്ട്
എന്നിവയായിരുന്നു.[28] ഈ എട്ടുവീട്ടുകാരുടെ പരമ്പരയിൽ ഉൾപ്പെടുന്നതാണ് ചെമ്പ്രയെഴുത്തച്ഛന്മാരുടെ കുടുംബം.[13] അതിനടുത്ത കാലയളവിൽ എട്ടുവീട്ടുകാരുടെ അടുത്ത ബന്ധുക്കൾ മുപ്പത്തിരണ്ടു വീട്ടുകാർതൃശ്ശൂരും പരിസരപ്രദേശങ്ങളിലും താമസമാക്കി. എട്ടുവീട്ടുകാരുടെയും, മുപ്പത്തിരണ്ടുവീട്ടുകാരുടേയും അടുത്ത ബന്ധുക്കൾ മറ്റൊരു സംഘമായി വന്ന് പാലക്കാടും പരിസരത്തും താമസമുറപ്പിച്ചു. ക്രമേണ ഇവർ മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിച്ചു. പതിനാറാം നൂറ്റാണ്ടിൽ സാമൂതിരിയുടെ പട്ടാളവും, പോർത്തുഗീസുകാരുമായി മലബാർ തീരങ്ങളിൽവച്ചുണ്ടായ സംഘർഷങ്ങൾ തീരപ്രദേശങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. വെട്ടത്തുനാടിന്റെ തീരപ്രദേശങ്ങളിൽ നിന്നും വലിയ അളവിൽ ആളുകൾ മറ്റിടങ്ങളിലേക്ക് മാറിത്താമസിക്കുകയുണ്ടായി. ഈ കാലയളവിൽ ഈ പ്രദേശത്ത് താമസിച്ചിരുന്ന കടുപട്ടന്മാരിൽ പലരും വള്ളുവനാട്ടിലെ കണ്ണിയാമ്പുറത്തേക്കും(ഇന്നത്തെ ഒറ്റപ്പാലംതാലൂക്കിൽ), പാലക്കാട്ചിറ്റൂരിലേക്കും, കൊച്ചിരാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലേക്കും മാറിത്താമസിച്ചു.[13][10]
ചരിത്രകാരനായ എം.ജി.എസ്. നാരായണന്റെ അഭിപ്രായത്തിൽ കടുപട്ടന്മാർ എത്തിച്ചേർന്നതിനുശേഷമാണ് മലബാറിലെ വിദ്യാഭ്യാസപ്രവർത്തനങ്ങൾ, വിശേഷിച്ചും ശക്തിപ്പെടുന്നത്. ഇവരുടെ കുടിയേറ്റത്തിനുശേഷമുള്ള നൂറ്റാണ്ടുകളിൽ ധാരാളം സംസ്കൃത കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെടുകയുണ്ടായി.[12]
കേരളത്തിൽ ഇവരെ ശൂദ്രരായാണ് കരുതിയിരുന്നത്.[12] എന്നാൽ ക്ഷേത്രങ്ങളുടെ ബലിക്കല്ല് വരെ പോകുന്നതിനും പ്രാർത്ഥിക്കുന്നതിനും അനുവാദമുണ്ടായിരുന്നു.[10]
സമുദായത്തിലെ പുരുഷന്മാരെപട്ടരപ്പൻ എന്നും സ്ത്രീകളെപട്ടത്തിയാരമ്മ എന്നും മറ്റു സമുദായങ്ങളിൽ ചിലർ വിളിച്ചിരുന്നു.[10] സർക്കാർ രേഖകളിൽ ചൗളർ (ചോളദേശത്ത് നിന്ന് വന്നവർ) എന്ന് പരാമർശിച്ചിട്ടുണ്ട്.[10]സാമൂതിരി ഇവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനം കൊടുത്തിരുന്നു വെന്നും. ഇതിൽ അസൂയ തോന്നിയ സാമൂതിരിയുടെ മന്ത്രി(മങ്ങാട്ടച്ചൻ) ഉപജാപങ്ങളിലൂടെ ഇവരെ സമൂഹത്തിൽ താഴെത്തട്ടിൽ ആക്കുകയായിരുന്നുവെന്നും വിശ്വസിച്ചു പോരുന്നുണ്ട്.[28]ഹിന്ദുമത പ്രാധാന്യമുള്ള സമൂഹത്തിൽജൈനമത പാരമ്പര്യവും സമൂഹത്തിലെ താഴെ തട്ടിലേക്ക് പോവാൻ കാരണമായിരിക്കാം. പദവി നഷ്ടപ്പെട്ടവർ എന്ന അർത്ഥത്തിൽ പട്ടണം പിഴത്തവർ എന്ന് കടുപട്ടന്മാരെ മറ്റു സമുദായക്കാർ വിളിച്ചിരുന്നു.[10]നായർ വിഭാഗവുമായി വളരെ സാമ്യമുണ്ടെങ്കിലും(ചിലരേഖകളിൽ ഇവരെ നായർ ഉപ വിഭാഗമായി കാണിച്ചിരിക്കുന്നുണ്ടെങ്കിലും) ഇവർക്ക് നായർ സമുദായവുമായി ബന്ധങ്ങൾ ഒന്നും തന്നെ ഇല്ല.[30][3] ഒരുപക്ഷെ കേരളത്തിൽ വന്നതിനു ശേഷം ഇവിടെയുള്ള രീതികൾ സ്വീകരിച്ചതാവാം.
പൊതുവിദ്യാഭ്യാസം നിലവിൽ വരുന്നവരെയും കടുപട്ടന്മാർ കൊച്ചിരാജ്യത്തും, മധ്യമലബാറിലും വടക്കും എഴുത്തച്ഛൻ മാരായി ഉണ്ടായിരുന്നു.[31][32] ധനിക ഗൃഹങ്ങളിൽ താമസിച്ചു വിദ്യ അഭ്യസിപ്പിച്ചുകൊണ്ടു വരികയും ചെയ്തിരുന്നു എഴുത്തച്ഛൻ താമസിക്കുക എന്നാണ് ഇതറിയപ്പെട്ടിരുന്നത്.[31][33]
പാരമ്പര്യമായി അധ്യാപനത്തിന് പ്രാധാന്യം കൊടുത്ത ഒരു വിഭാഗമായിരുന്നു എങ്കിലും, മറ്റു ജോലികൾ (പല്ലക്ക് ചുമക്കൽ, ഉപ്പ്, എണ്ണ തുടങ്ങിയവ ചുമക്കുക അവയുടെ വിപണനം, കൃഷി തുടങ്ങിയവ) ചെയ്യുന്നവരും കടുപട്ടന്മാരിൽ ഉണ്ടായിരുന്നു.[34][35][9] പ്രശസ്തരായ മാന്ത്രികൻമാരും, വൈദ്യന്മാരും, ജ്യോത്സ്യന്മാരും, സംസ്കൃതം പണ്ഡിതരും കടുപട്ടന്മാരിൽ ഉണ്ടായിട്ടുണ്ട്.[36]പണിക്കർ എന്ന സ്ഥാനപ്പേരും ചില കടുപട്ടന്മാർക്ക് ഉണ്ടായിരുന്നു.
[10]
പൊതുവിദ്യാഭ്യാസം നിലവിൽ വന്നപ്പോൾ പാരമ്പര്യ അധ്യാപന രീതികൾക്ക് സമൂഹത്തിൽ പ്രാധാന്യം കുറഞ്ഞു കടുപട്ടന്മാർ നടത്തിയിരുന്ന എഴുത്തുപള്ളികളിൽ പലതും പിന്നീട് പൊതുവിദ്യാലയങ്ങളായി മാറ്റപ്പെട്ടു.[37][38]മൈസൂർ പടയോട്ടത്തിനുശേഷം പത്തൊൻപതാം നൂറ്റാണ്ടോടെ മലബാറിൽബ്രിട്ടീഷ് ഭരണം നിലവിൽ വന്നു. ബ്രിട്ടീഷുകാർ പൊതുവിദ്യാഭ്യാസം നടപ്പിലാക്കി. വള്ളുവനാട്ടിലും, നെടുങ്ങനാട്ടിലും നടന്ന പൊതുവിദ്യാഭ്യാസപ്രവർത്തനങ്ങളിൽ എഴുത്തച്ഛൻ സമുദായം ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു.[39]
ആചാരങ്ങൾ, ദായകക്രമം, ആരാധന രീതികൾ
കടുപട്ടൻ മാരുടെ ആചാരങ്ങളിൽ പ്രാദേശികമായി ചെറിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഏതാണ്ട് തമിഴ് ആചാരങ്ങൾ പിന്തുടരുന്നവരാണ്.[10][26]ദായക ക്രമത്തിൽ പിതൃദായക ക്രമമാണ്(മക്കത്തായം) ഉണ്ടായിരുന്നത്(പിതാവിന്റെ സ്വത്ത് പുത്രനുമാത്രം ലഭിക്കുമായിരുന്ന പരിഷ്കരിച്ച പിതൃദായകക്രമം ആയിരുന്നു ഉണ്ടായിരുന്നത് എന്ന് വില്യം ലോഗൻ മലബാർ മാന്വലിൽ രേഖപ്പെടുത്തിയിട്ടുണ്ട്).[3]വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ ഗണപതി ഹോമം നടത്തുക, ദക്ഷിണ നൽകൽ, പാണിഗ്രഹണം തുടങ്ങിയ ചടങ്ങുകൾ ഉണ്ട്. ബഹുഭാര്യത്വം, ബഹുഭർതൃത്വം എന്നിവ ഇല്ലായിരുന്നു എന്നാൽ വിധവ വിവാഹം ഉണ്ടായിരുന്നു. കേരളത്തിലെ പല ഹിന്ദു സമുദായങ്ങളിലും ഉണ്ടായിരുന്ന തിരണ്ടുകല്യാണം
എന്ന ആചാരം കടുപട്ടൻ സമുദായത്തിലും നിലനിന്നിരുന്നു. മരണാനന്തര ചടങ്ങുകളിൽ കടുപട്ടൻ വിഭാഗത്തിനുള്ള പ്രത്യേകതകൾ ഇവർ പരദേശികളായിരുന്നു എന്നതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്[10]. ഹൈന്ദവ വൽക്കരിക്കപ്പെട്ട ഇവർ
ആരാധന രീതികളിൽ ഗണപതി, വേട്ടയ്ക്കൊരുമകൻ, ശക്തി, ഭഗവതി, വിഷ്ണുമായ എന്നീ ദൈവ സങ്കൽപ്പങ്ങളെ ആരാധിച്ചിരുന്നു.[27]
എഴുത്തച്ഛൻ(കടുപട്ടൻ) സമുദായത്തിന്റെ ഏകീകരണത്തിനും, ഉന്നമനത്തിനും ആയി രൂപം കൊണ്ട സംഘടനയാണ് എഴുത്തച്ഛൻ സമാജം.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ(1906 ൽ) സാമുദായിക ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു.
പുന്നശ്ശേരി നീലകണ്ഠശർമ്മയുടെ ശിഷ്യനും സംസ്കൃത പണ്ഠിതനും അധ്യാപകനും ആയിരുന്ന ചക്കുള്ളിയാൽ കുഞ്ഞുണ്ണി എഴുത്തച്ഛൻ ആയിരുന്നു ആദ്യ സംഘാടകൻ. പുന്നശ്ശേരി നീലകണ്ഠശർമ്മ ആണ് ഈ സംഘടനക്ക് അധ്യാപക സമാജം എന്ന് നാമകരണം ചെയ്തത്. സമുദായത്തിന്റെ ആചാരാനുഷ്ടാനങ്ങളിൽ പല പരിഷ്കരണങ്ങളും വരുത്താൻ ഈ സംഘടനക്ക് കഴിഞ്ഞു.[10] എങ്കിലും പിന്നീട് കുഞ്ഞുണ്ണി എഴുത്തച്ഛൻ സംഘടന പ്രവർത്തനങ്ങൾ ഉപേക്ഷിക്കുകയുണ്ടായി.
1947 നു ശേഷം സംഘടന പ്രവർത്തങ്ങൾ ഏതാണ്ടില്ലാതായി. സംഘടനയുടെ പുനഃസ്ഥാപനത്തിനായി നടത്തിയ പ്രവർത്തനങ്ങൾ പലതും നടന്നെങ്കിലും ഫലപ്രദമായില്ല. ഈ കാലഘട്ടത്തിലെ അഡ്വ:കൃഷ്‌ണൻ കുട്ടി യുടെ പ്രവർത്തനങ്ങൾ പരാമർശം അർഹിക്കുന്നതാണ്.
എഴുത്തച്ഛൻ സമാജത്തിന്റെ കീഴിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്.[28][41]
പിന്നെയും സംഘടനകൾ അഖിലേന്ത്യാടിസ്ഥാനത്തിൽ മുതൽ പ്രാദേശികാടിസ്ഥാനത്തിൽ വരെ രൂപം കൊള്ളുകയും പ്രവർത്തിയ്ക്കുകയും ചെയ്തു. ആ ഗണത്തിൽ അവസാനമായി രൂപം കൊണ്ടതെന്ന് പറയാവുന്ന സംഘടന പാലക്കാട് കേന്ദ്രീകരിച്ചുരൂപീകരിച്ച പാലക്കാട് എഴുത്തച്ഛൻ സമുദായ ട്രസ്റ്റ് ആണ്.[42]
തുഞ്ചത്ത് എഴുത്തച്ഛന്റെ ജനനത്തെ കുറിച്ചോ ജീവിതത്തെകുറിച്ചോ വ്യക്തമായ ചരിത്രം ഇതുവരെ ലഭ്യമല്ല. എങ്കിലും വൈഷ്ണവ(രാമാനുജ) വിശ്വാസിയായിരുന്ന കടുപട്ടൻ വിഭാഗത്തിൽ പെട്ട തുഞ്ചൻ എഴുത്തച്ഛൻ ആണ് തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ എന്ന വാദം നിലനിൽക്കുന്നുണ്ട്.[21][43][44][45][46]തുഞ്ചൻ പറമ്പ് സ്ഥല നാമം അടിസ്ഥാനമാക്കി തുഞ്ചൻ(ഏറ്റവും ഇളയ ആൾ എന്ന അർത്ഥത്തിൽ) എന്നായിരുന്നു തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛന്റെ യഥാർത്ഥ നാമം എന്നൊരഭിപ്രായവും ഉണ്ട്.[47][48] മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർഅദ്ധ്യാത്മരാമായണം ഒരു പഠനം എന്ന ഗ്രന്ഥത്തിൽ എഴുത്തച്ഛനെതുഞ്ചൻ എന്ന് പരാമർശിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്. കെ.ബാലകൃഷ്ണ കുറുപ്പ്ന്റെ നിരീക്ഷണത്തിൽ തുഞ്ചത്ത് എഴുത്തച്ഛൻ കടുപട്ടൻ വിഭാഗത്തിൽ പെട്ട എഴുത്തച്ഛനും; അഖണ്ഡ ബ്രഹ്മചാരി ആയി ശിഷ്യന്മാരോടൊപ്പം സന്യാസ ജീവിതം നയിച്ച മഹാത്മാവുമാണ്.[49][50]തുഞ്ചത്തെഴുത്തച്ഛന്റെ സാമുദായിക പശ്ചാത്തലത്തെ സംബന്ധിച്ച കെ.ബാലകൃഷ്ണ കുറുപ്പിന്റെ നിഗമനത്തോടു എഴുത്തുകാരനും പ്രാദേശിക ചരിത്രകാരനുമായിരുന്ന ഇ. പി. ഭാസ്കര ഗുപ്തൻ(പാലക്കാട്, കടമ്പഴിപ്പുറം സ്വദേശി) യോജിക്കുന്നു.[51] ചരിത്രകാരനായ വേലായുധൻ പണിക്കശ്ശേരിയും ഇതേ അഭിപ്രായം പ്രകടിപ്പിക്കുന്നു.[52]
(ഖ) ^വള്ളുവനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യകാലത്തെ ഗ്രന്ഥവരി ഓലകളിൽ എഴുത്തച്ചൻ, കടുപട്ടൻ എന്നീ പരാമർശങ്ങൾ കാണുന്നുണ്ട്. അവ യഥാക്രമം സി. ഇ 1833, സി. ഇ 1849 എന്നീ വർഷങ്ങളിലേതാണ്.[54][55]
↑ഗുണ്ടർട്ട്, ഹെർമൻ (1872). Hermann Gundert മലയാളം ഇംഗ്ലീഷ് നിഘണ്ടു. Mangalore: Mangalore, C. Stolz for Basel Mission Book Tract Depository and London, Trubner. p. 194. കടുപ്പട്ടർ a caste of embalers and carriers(=കുടുമ്പർ), below vāṇiyar; also schoolmasters(loc.){{cite book}}: Check |url= value (help)
↑ 12.012.112.212.3നാരായണൻ, എം.ജി.എസ് (July 2018) [2006]. Calicut:The City of truth revisited. Calicut: Mathrubhumi Books. pp. 158, 159. ISBN978-81-8267-551-3. By the sixteenth century we find a class of tutors called Ezhuthachans attached to the Kovilakams of Thampurans and the big tharavads of Nayars. They were scholars in Sanskrit, staying in the Nayar houses. They imparted elementary education to the Nayar boys and girls, instructing them in arithmetic, teaching them the alphabet and telling them stories from the puranic literature. The term Ezhuthachan literally means 'father of language'. We have a tradition to the effect that a group of people known as Kadupattar, who were originally Brahmins called Bhattacharyas, belonging to the village of Kadu in Pandyadesa, became buddhists, and were forced to leave the country on account of persecution. They came to Calicut in 1447 AD. As refugees; and the Valiya Thampuratti(Seniormost lady of the palace) took pity on them and gave them asylum. They were rehabilitated as Ezhuthachans, teachers of alphabet, attached to the palace and the houses of nobles. The year their arrival is expressed by a chronogram in kadapayaadi style-katukasteyaltyaktaah-which yields the equivalent of the year AD.1447 when decoded. This tradition, cherished by the Ezhuthachan community, who made a livelihood by teaching in Ezhuthupalli, mostly attached to the palaces or NayarTharavads, might contain some historical truth. They are treated as Sudras, but unlike other Sudra groups they are usually well-versed in Sanskrit literature. It is quite probable that they are descended from some Brahmin group ostracized and excommunicated on an account of some misadventure. The story of Buddhist connection need not be literally true, since any unorthodox view was labelled as 'Bauddha'-Buddhist- in the traditional society of Kerala. The period of their arrival in Calicut suggested in the story is quite significant, since a school of translators of Sanskrit classics into Malayalam appeared on the scene within a century after this. The greatest of Scribes and teachers was Thunchath Ramanujan Ezhuthachan of the 16th century.{{cite book}}: CS1 maint: year (link)
↑
Adiga, Malini (2006) [2006]. The Making of Southern Karnataka: Society, Polity and Culture in the early medieval period, AD 400-1030. Chennai: Orient Longman. ISBN81-250-2912-5., Page 253
↑ 26.026.1
രാജ, പി.സി.എം. സാമൂതിരിയും കോഴിക്കോടും. p. 298. ഭാഷയിലും വേഷഭൂഷാദികളിലും മറ്റും ഇവർ തനി മലയാളികളാണെങ്കിലും മക്കത്തായികളും ഏതാണ്ട് തമിഴാചാരങ്ങൾ കൈക്കൊള്ളുന്നവരുമാണ്. 1442 ന്നടുത്ത് അഭയാർഥികളായി തമിഴ്‌നാട്ടിൽ നിന്നു വന്ന ഇവർക്ക് രക്ഷയും എഴുത്തച്ഛസ്‌ഥാനവും കൊടുത്തിരുത്തിയത് സാമൂതിരിയാണ്. കടു(കടുസ്സ) ഭട്ടന്മാരാകയാൽ ഇവരെ കടുപ്പട്ടന്മാർ എന്നു വിളിച്ചു.
↑നമ്പൂതിരിപ്പാട്, കാണിപ്പയ്യൂർ ശങ്കരൻ (1962) [ഡിസംബർ 2015]. നായന്മാരുടെ പൂർവ്വചരിത്രം (ഭാഗം 1) (5 ed.). കുന്നംകുളം, തൃശ്ശൂർ: പഞ്ചാംഗം പുസ്തകശാല. p. 184. നാട്ടെഴുത്തശ്ശാന്മാരായിരുന്നു കുട്ടികളെ വിദ്യ അഭ്യസിപ്പിച്ചിരുന്നത്. അതിന്നായി വലിയ തറവാടുകളിൽ തറവാട്ടുചിലവിന്മേൽ എഴുത്തശ്ശന്മാരെ പാർപ്പിക്കും കുട്ടികൾക്കു ഈ എഴുത്തശ്ശന്മാരെ വലിയ ഭക്തിയും ഭയവുമായിരുന്നു. കുട്ടികളെ പഠിപ്പിക്കുന്നതിന്നു പുറമെ മറ്റു വല്ല ജോലിക്കും എഴുത്തശ്ശന്മാരെ നിയോഗിക്കുക അസാധാരണമായിരുന്നില്ല.{{cite book}}: Invalid |script-title=: missing prefix (help)
↑Jervoise Athelstane Baines, Sir (1912). Ethnography (castes and tribes). Strassburg: Karl J. Trübner. p. 70. Retrieved 26 July 2018. Whilst the Uppiliyan and Kaduppattan, originally of the same trade, have added the profession of hedge-school keeping to their means of subsistence.
↑ഗുപ്തൻ, ഇ. പി. ഭാസ്കര (2013) [2004]. ദേശായനം(ദേശചരിത്രകഥകൾ) (2 ed.). സമഭാവിനി ബുക്ക്സ്, കടമ്പഴിപ്പുറം, പാലക്കാട്. p. 48. ക്ഷേത്രങ്ങളിലേക്കാവശ്യമായ ശുദ്ധമായ എള്ളെണ്ണ നൽകുന്നത് കടുപ്പട്ടന്മാരുടെ അവകാശമായിരുന്നു. നല്ല മിനുസവാകപ്പൊടിയും ഇവർ തയ്യാറാക്കിയിരുന്നു, വാകച്ചാർത്തിനും മറ്റും ഉപയോഗിക്കുവാൻ.{{cite book}}: Invalid |script-title=: missing prefix (help)
↑
രാജേന്ദു, എസ്. (January 2017). മൈസൂർ പടയോട്ടം - ഇരുന്നൂറ്റിയൻപത് വർഷങ്ങൾ. മലപ്പുറം: വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, എടപ്പാൾ. p. 47. ISBN978-93-83570-66-9. പടയോട്ടങ്ങളെ തുടർന്നുള്ള ബ്രിട്ടീഷ് നിയമവ്യവസ്ഥയുടെ അവതരണം ഏതാണ്ടു നൂറുവർഷത്തിലധികം നീണ്ടുനിൽക്കുന്ന സാമ്പത്തിക-സാമൂഹ്യ അരക്ഷിതാവസ്ഥയിലേക്ക് വലിയൊരു വിഭാഗം കേരളജനതയെ തള്ളിവിട്ടു. ജനങ്ങളിൽ നായന്മാർക്കും ഈഴവർക്കും മറ്റും ആധൂനിക വിദ്യാഭ്യാസത്തിനു അവസരമുണ്ടാവുകയും ചിലർ അധികാരികളും മേനോന്മാരുമായി ബ്രിട്ടീഷ് ഭരണത്തിൽ പങ്കാളികളാവുകയും ചെയ്തു. എ.ഡി. 1850-നടുത്ത് എഴുത്തച്ഛൻ സമുദായത്തിന്റെ നേതൃത്വത്തിൽ വള്ളുവനാട്ടിലും നെടുങ്ങനാട്ടിലും താഴെത്തട്ടിലുള്ള ജനങ്ങൾക്കായി അനേകം സ്കൂളുകൾ സ്ഥാപിക്കപ്പെട്ടു.{{cite book}}: CS1 maint: year (link)
↑കുറുപ്പ്, കെ.ബാലകൃഷ്ണ (2000) [1998]. വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ. മാതൃഭൂമി പബ്ലിഷിംഗ് കമ്പനി. p. 33. ചിറ്റൂരിൽ ആശ്രമം സ്ഥാപിച്ചു അന്തേവാസികളോടൊപ്പം കഴിഞ്ഞുകൂടിയ എഴുത്തച്ഛൻ രാമാനുജൻ എന്ന പേരിൽ പ്രശസ്തനായിത്തീർന്നു .(രാമാനുജ സെക്റ്റിൽ പെട്ടവർ രാമാനുജൻ എന്നു വിളിക്കപ്പെടുന്നതു സാധാരണമായിരുന്നു. അയ്യപ്പ സെക്റ്റിലോ, കൾട്ടിലോ പെട്ടവർ അയ്യപ്പന്മാർ എന്നു അറിയപ്പെടുന്നതുപോലെ.)
↑കെ.ബാലകൃഷ്ണ കുറുപ്പ്, വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ(രണ്ടാം പതിപ്പ്), മാതൃഭൂമി പബ്ലിഷിംഗ് കമ്പനി, 2000, ഏട് 23 ബാലകൃഷ്ണക്കുറുപ്പിനെ ഉദ്ധരിക്കട്ടെ:മലബാർ ഭാഗത്ത് വിദ്യാഭ്യാസ പ്രചാരണത്തിൽ എഴുത്തച്ഛൻമാർ മുന്നിട്ടിറങ്ങിയപ്പോൾ തിരുവിതാംകൂർ ഭാഗത്തു ഗണകന്മാർ ആ ദൗത്യം നിർവഹിച്ചു. എഴുത്തച്ഛന്മാർ വട്ടെഴുത്ത് പ്രചരിപ്പിച്ചതു മൂലവും മലയാളത്തിലെ രാമായണാദി ഗ്രന്ഥങ്ങൾ വട്ടെഴുത്തിൽ(ഗ്രന്ഥാക്ഷരത്തിൽ -)എഴുതപ്പെട്ടത് മൂലവുമാവാം തുഞ്ചത്തെഴുത്തച്ഛനാണ് മലയാളഭാഷയുടെ പിതാവ് എന്ന് പറഞ്ഞുവരാൻ ഇടയായത്. ഭക്തി പ്രസ്ഥാനത്തിന്റെ പ്രേരണക്ക് വിധേയമായി രാമായണമെഴുതിയ കണ്ണശ്ശൻ ഗണകവംശത്തിലും(പണിക്കർ) അധ്യാത്മരാമായണം രചിച്ച തുഞ്ചൻ എഴുത്തച്ഛൻ വംശത്തിലും പെട്ടവരായിരുന്നുവെന്നത് യാദൃച്ഛിക സംഭവമല്ല.
↑കെ.ബാലകൃഷ്ണ കുറുപ്പ്, വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ(രണ്ടാം പതിപ്പ്), മാതൃഭൂമി പബ്ലിഷിംഗ് കമ്പനി, 2000, ഏട് 39 ബാലകൃഷ്ണക്കുറുപ്പിനെ ഉദ്ധരിക്കട്ടെ: അദ്ദ്ദേഹം( എഴുത്തച്ഛൻ) ബ്രഹ്മചാരിയായിരുന്നു എന്ന് ഒരുകൂട്ടരും ഗൃഹസ്ഥാശ്രമി ആയിരുന്നുവെന്ന് മറ്റൊരു കൂട്ടരും വിശ്വസിക്കുന്നു. ഗൃഹസ്ഥാശ്രമി ആയിരുന്നുവെന്നതിന്നു അനുകൂലമായ സാഹചര്യതെളിവുകളൊന്നും കാണാനില്ല മറിച്ച് സംന്യാസ ജീവിതമാണ് എഴുത്തച്ഛൻ നയിച്ചിരുന്നതെന്നതിന്ന് അദ്ദ്ദേഹത്തിന്റ ചിറ്റൂരിലെ ആശ്രമവും അദ്ദ്ദേഹത്തിന്റെ കവിതകളിലെ ധാരാളം പ്രയോഗങ്ങളും സാക്ഷ്യം വഹിക്കുന്നു.
“
ഇന്ദ്രിയനിഗ്രഹമുള്ള പുരുഷന്നു
വന്നുകൂടും നിജസൗഖ്യങ്ങളോക്കവേ
”
എന്നും
“
സത്സംഗംകൊണ്ടു ലഭിച്ചീടിന ഭക്തിയോടും
തൽസേവാരതന്മാരാം മാനുഷർ മെല്ലെ മെല്ലെ
ത്വന്മയാരചിതമാം സംസാരപാരാവാരം
തന്മറുകരയേറിടുന്നു കാലം കൊണ്ടേ
ത്വൽജ്ഞാനപരന്മാരാം മാനുഷ ജനങ്ങൾക്കു-
ള്ള ജ്ഞാനം നീക്കുവൊരു സല്ഗുരു ലഭിച്ചിടും
”
എന്നും പറയുന്ന എഴുത്തച്ഛൻ അധ്യാത്മകാചാര്യപദവിയിൽ ശിഷ്യഗണങ്ങൾക്കു ഉപദേശം നല്കിക്കൊണ്ടു ജീവിച്ചുവെന്നുതന്നെ കരുതാം.
“
ഭക്തി സംയുക്തന്മാരാം യോഗീന്ദ്രന്മാർക്കു നൂനം
ഹസ്തസംസ്ഥിതിയല്ലോ മുക്തിയെന്നറിഞ്ഞാലും
”
എന്നും
“
രമിച്ചുവസിച്ചോളം വിരക്തിവരുമെന്ന-
തൊരുത്തൻ ധരിക്കേണ്ട വർധിക്കും ദിനം പ്രതി
”
എന്നു രാമായണത്തിലും
“
സേവിച്ചോളവും നന്നായ് വർധിച്ചു വരും കാമം
”
എന്ന് ഭാരതത്തിലും എഴുതിയ മഹാത്മാവ് ഗൃഹസ്ഥാശ്രമിയായിരിക്കാനിടയില്ല എന്നേ പറയാൻ വയ്ക്കു.
↑ഗുപ്തൻ, ഇ. പി. ഭാസ്കര (2013) [2004]. ദേശായനം(ദേശചരിത്രകഥകൾ) (2 ed.). സമഭാവിനി ബുക്ക്സ്, കടമ്പഴിപ്പുറം, പാലക്കാട്. p. 47. തുഞ്ചൻ കടുപ്പട്ടഎഴുത്തച്ഛനായിരുന്നുവെന്ന് ശ്രീ. കെ.ബാലകൃഷ്ണക്കുറുപ്പ് വാദിക്കുന്നു. ആചാര്യൻ ചക്കാലനായർ വിഭാഗമായിരുന്നുവെന്നാണ് പണ്ട് പരക്കെ ധരിച്ചിരുന്നത്. അങ്ങനെയായിരുന്നാൽ പോലും അദ്ദേഹം ജനിതകമായി കടുപ്പട്ടഎഴുത്തച്ഛനല്ല എന്ന് വന്നുകൂടുന്നില്ല.{{cite book}}: Invalid |script-title=: missing prefix (help)